Friday, October 16, 2009

പ്രണയിനി..


എണ്റ്റെ പ്രണയിനി
ഭൂതകാലത്തിണ്റ്റെ നിശ്വാസമാണ്‌.
ഒഴിഞ്ഞ മദ്യക്കുപ്പി
എറിഞ്ഞുടക്കുന്ന നിമിഷത്തെ
മനോഹരിതയാണ്‌ അവള്‍ക്ക്‌.
പര്‍വ്വതങ്ങള്‍ക്ക്‌ മുകളില്‍നിന്ന്‌
താഴ്‌വരയുടെ ആഴങ്ങളിലേക്കുള്ള യാത്രയുടെ
പ്രചോദനമാണവള്‍.... !
സായഹ്നങ്ങളില്‍ കണ്ണില്‍ പെടാറുള്ള
ഒരീച്ചയുടെ എരിവാണവള്‍ക്ക്‌.
കാട്ടില്‍ പോയി മോന്തുന്ന
നാടന്‍ വാറ്റിണ്റ്റെ നൈര്‍മ്മല്യമാണവള്‍ക്ക്‌.


വിപ്ളവത്തിണ്റ്റെ ആദ്യപാഠങ്ങള്‍
അവളുടെ കണ്ണുകളില്‍നിന്നാണ്‌ഞാന്‍ പഠിച്ചത്‌.
സമത്വത്തിണ്റ്റെ സിദ്ധാന്തം
അവളുടെ ചുണ്ടുകളാണെനിക്ക്‌പകര്‍ന്നുതന്നത്‌.
പ്രണയത്തിണ്റ്റെ ഭൌതിക ശാസ്ത്രം
അവളുടെ പാദസരങ്ങളാണെനിക്ക്‌
പറഞ്ഞുതന്നത്‌.

എണ്റ്റെ കിനാവുകള്‍ക്ക്‌
ചായങ്ങള്‍ ഒലിച്ചിറങ്ങുംവരെ
വാരിക്കോരിയടിച്ചതുംഅവളാണ്‌.

ഇന്നിപ്പോള്‍ ഒരുകഷ്ണം
സാന്‍ഡ്‌ പേപ്പറെണ്റ്റെ കയ്യില്‍ത്തന്ന്‌
പോയിരിക്കയാണ്‍....... !

എണ്റ്റെ ഓര്‍മ്മകളില്‍നിന്ന്‌
അവളേയും നിറങ്ങളേയുംമായ്ച്ചുകളയാന്‍ പറഞ്ഞ്‌.............

Friday, April 10, 2009

ഒാര്‍മ്മയുടെ ഒറ്റമരം...


പ്രണയത്തിണ്റ്റെ വരമ്പില്‍
മട വീണുതുടങ്ങിയത്‌
മുഴുവന്‍ ഉണങ്ങിക്കഴിഞ്ഞാണ്‌
നാമറിഞ്ഞത്‌.

വേരുകള്‍ പുഴയുടെ
ആഴങ്ങളന്വേഷിച്ചും,
പൂവുകള്‍ താഴ്‌വരയുടെ
നിറങ്ങളന്വേഷിച്ചും
അലഞ്ഞപ്പോഴും
നാമറിഞ്ഞിരുന്നില്ല ;
ഇപ്പോള്‍ നമ്മള്‍
വറ്റുകയാണെന്ന്‌.


ഒരു നീറ്റലിണ്റ്റെ,
നെടുവീര്‍പ്പിണ്റ്റെ
ചുടുകാറ്റായ്‌
നാമപ്പോഴുംകണ്ണടച്ചിരുന്നതെയുള്ളു.

ഒാര്‍മ്മയുടെ ഒറ്റമരത്തില്‍നിന്ന്‌
അവസാനത്തെ ശിഖിരവുംവീഴുന്നതും കാത്ത്‌........

Monday, April 28, 2008

പ്രത്യയശാസ്ത്രം


പ്രത്യശാസ്ത്രങ്ങളുടെ
നിറങ്ങളായിരുന്നു
ചര്‍ച്ചാവിഷയം.
ചുവപ്പും,പച്ചയും,നീലയും
അവസാനം മഞ്ഞപോലും
ആകാമെന്ന്‌
അവര്‍ പറഞ്ഞു.
സകല പ്രത്യയശാസ്ത്രങ്ങളുടെയും
അടിസ്ഥാനപരമായ നിലപാട്‌
ഒന്നുതന്നെയാണെന്ന്‌
ഒരാള്‍ വാദിച്ചു.
പിന്നീട്‌ അയാളെക്കണ്ടത്‌
ആറ്റുവക്കിലെ
ചീഞ്ഞ്‌ പൊന്തിയ
ശവമായായിരുന്നു.

Saturday, March 15, 2008

കരിയിലയും ,മണ്ണാങ്കട്ടയും


നമ്മള്‍,

അവശേഷിക്കപ്പെട്ടതും

തിരിച്ചറിയപ്പെടാത്തതുമായ

ജീവിതങ്ങളായിരുന്നു


നമ്മള്‍,

കട്ടെടുക്കപ്പെട്ടവരും

കുഴിച്ചുമൂടപ്പെട്ടവരുമായിരുന്നു


പക്ഷേ,

നിന്റെ തിരിച്ചറിവിന്റെ

സ്വപ്നങ്ങളില്‍നിന്ന്‌

എന്റെ ഇല്ലായ്മയുടെ

വിങ്ങലുകളില്‍നിന്ന്‌

നമ്മള്‍,

പരസ്പരം അഗാധമായറിഞ്ഞിരുന്നു

നിന്റെ നഷ്ട്ടങ്ങള്‍ എന്റേതും

എന്റെ ഭ്രാന്തുകള്‍ നിന്റേതുമായകാലം

ഒരു കനല്‍ക്കാലമായിരുന്നു

ചുവന്ന്‌ നീലിച്ച്‌ ,കറുത്ത്‌ തിണര്‍ത്ത്‌...

അപൂര്‍വ്വം ചിലപ്പോഴൊക്കെ മേഘങ്ങളൂമായ്‌...


എപ്പോഴാണ്‌ മഴ പെയ്തതെന്നോര്‍മ്മയ്യില്ല

നീ അലിഞ്ഞുപോയതും,

ഞാന്‍ പറന്നുപോയതും മാത്രം..........

അത്രമാത്രം ഓര്‍മ്മയുണ്ട്‌....

പിന്നെ....പിന്നെ....................




Sunday, December 30, 2007

ബയോളജി ലാബ്


നിനക്ക്‌ ഓര്മ്മയുണ്ടോ , നമ്മള്
ബയോളജി ലാബില്
വെള്ളത്തണ്ടുകളെ ചെറുതായരിഞ്ഞ്

മൈക്രോസ്കോപ്പുകള്‍ക്ക്

തിന്നാന് കൊടുത്തത്?

ഞാന്മറന്നിട്ടില്ല,നമ്മള്
ചുവന്ന ചെമ്പരത്തിപ്പൂവുകളുടെ
നിലവിളികള്‍ കേള്‍ക്കാതെ , അതിനെ
പിച്ചിച്ചീന്തിയത്.....

മറന്നാലും തേട്ടിവരും , നമ്മള്
കൂറകളുടെ കൈകാലുകളില്

ആണിയടിച്ചുകയറ്റി ,
തൂവാലകൊണ്ട്രക്തമൊപ്പാതെ
കീറി , ഹ്രിദയത്തിന്റെ
മിടിപ്പെണ്ണിയത്.

ആത്മാവിനും ശരീരത്തിനും പക്ഷെ
ഉയരത്തെഴുന്നേല്പ്പുണ്ടായില്ല.
ദയവായി നീ ഇതൊന്നും മറന്നേക്കരുത്
എനിക്കുവേണ്ടിയെങ്കിലും....

Tuesday, December 18, 2007

നീ


ആര്‍ക്കുംവേണ്ടാത്ത
തലയോട്ടികളെയാണ്‌

എനിക്കുവേണ്ടത്‌.
എല്ലാവരും വെറൂക്കുന്ന
വിരൂപതയെയാണ്‌
ഞാന്‍ കാത്തിരിക്കുന്നത്‌.
ഒരാളൂം ഒാ‍ര്‍മ്മിക്കാത്ത
ദിവസങ്ങളെയാണ്‌

ഞാന്‍ സ്വപ്നംകാണുന്നത്‌।
പക്ഷെ,നീ..........
ഞാനാഗ്രഹിച്ച നീമാത്രം

എല്ലാവര്‍ക്കും വേണ്ടവളായിപ്പോയി........

ഒരിക്കല്‍ക്കൂടി നീ,

എന്നോട്‌ ക്ഷമിക്കുക
.

Sunday, October 28, 2007

ഒരു പുതിയ കളി


ഇത്‌ ഒരു പുതിയ കളിയാണേപണ്ട്‌ ,പാണ്ടവരും കൌരവരും തമ്മില്‍രാജ്യത്തിനുവേണ്ടികളിച്ച പകിടഇതിന്റെ പ്രാക്രിത രൂപമാണേപക്ഷെ ഞാന്‍ ഇന്ന്‌ കളിക്കുന്നത്‌ പാണ്ഡവരോടല്ല;പണയംവച്ച്‌, രാജ്യത്തിനുവേണ്ടിയുമല്ല


എതിരാളിയേയും പ്രതിഫലത്തേയും പറ്റി-ച്ചിന്തിക്കും മുന്‍പെ ,ചിലവ്യവസ്ഥകളും,നിയമങ്ങളും ഉണ്ടാക്കേണ്ടിയിരിക്കുന്നുപുതിയതൊന്ന്‌ സ്രിഷ്ടിക്കുക ,നശിപ്പിക്കുന്നതിനേക്കാള്‍പ്രയാസം തന്നെഅഭിപ്രായങ്ങള്‍ ശേഖരിക്കുവാന്‍ സമയമില്ലസമയമില്ലാത്തതാണെന്നത്തേയും പ്രശ്നം.


മറ്റൊരു തരത്തില്‍ ചിന്തി.........നിയമങ്ങള്‍ വേണ്ട;വ്യവസ്ഥകളും വേണ്ടഇനി ചിന്തിക്കേണ്ടത്‌ ഒരു എതിരാളിയെക്കുരിച്ചാണുആരെങ്കിലുമൊരാള്‍ പോരെന്നാണുമനസ്സിലെഅഹംഭാവം പറയുന്നത്‌'അയാള്‍ അദ്രിശ്യനായിരിക്കണംകറുപ്പുമായിരിക്കണം'അഹംഭാവത്തിനോട്‌ ഞാനല്ലാം എന്നും എല്ലാംഅഗീകരിച്ചുകൊടുത്തിട്ടേയുള്ളു.


അങ്ങനെ എതിരാളിയുമെത്തിഅപ്പോഴും പ്രശ്നംതന്നെഎതിരാളി വന്ന പോത്തിനെഎവിടെയെങ്കിലും കെട്ടണംഅത്‌ അവിടെനിന്ന്‌ ഉറക്കെ അമറുകയാണുപോത്തിനെ കൊയ്യാറായ വയലിലേക്ക്‌ ഇറക്കിവിട്ടുവയറുനിറച്ച്‌ തിന്നട്ടെ.


മുഖാമുഖം ഇരിപ്പിടങ്ങളൊരുക്കിക്കളിക്കളം വിരിച്ചുഎതിരാളിയുടെ കരുക്കള്‍ പലനിറത്തിലുള്ള ആത്മാക്കളും,എന്റെ കരുക്കള്‍ ദു:ര്‍ഗ്ഗുണങ്ങളുമാണുഒന്നിനുപുറകേ ഒന്നായി ഇരുവരുടേയും കരുക്കള്‍മുകളിലേക്കെറിയപ്പെട്ടുആദ്യം ,കറുത്ത മേഘങ്ങളെത്തൊട്ട്‌ താഴെയെത്തുന്നതിനുകൂടുതല്‍ മൂല്യമുണ്ട്‌കരുക്കള്‍ താഴെയെത്താന്‍ കുറച്ച്‌ സമയമെടുക്കുംഎതിരാളി തണുത്ത രക്തവും ,ഞാന്‍ പച്ചവെള്ളവും കുടിച്ചു


എതിരാളി ഇടക്കിടെ തന്റെ പോത്തിനെതിരിഞ്ഞുനോക്കുന്നുണ്ടായിരുന്നുഅതും ഇടക്കിടെ തലയുയര്‍ത്തി അയാളെനോക്കിപെട്ടെന്നാണു ഒരു കരു കളത്തില്‍ വന്നുവീണത്‌അത്‌ എന്റെ കരുവാണുഎന്റേതിനുതന്നെ കൂടുതല്‍ മൂല്യം.


എതിരാളി ലജ്ജിച്ച്‌ തലതാഴ്ത്തിപിന്നീട്‌ അയാള്‍ രഹസ്യമായി കളിക്കളം വലിച്ച്‌തന്റെ അദ്രിശ്യതക്കുള്ളിലാക്കിഎന്റെ മുന്‍പില്‍ ആയുസ്സുനിറച്ച ഒരു കുപ്പിവെച്ച്‌തല കുനിച്ചുപ്പിടിച്ചുകൊണ്ട്‌ അയാള്‍തന്റെ പോത്തിനേയുംതേടിപ്പോയിതിരിഞ്ഞുനോക്കാതെ


ഹൊ ! എന്തൊരു ഞാന്‍.